പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരാളെ ഇന്ത്യൻ സൈന്യം വെടി വച്ചു കൊന്നു. പഞ്ചാബ് അതിർത്തിയിലെ തൻതരൻ ജില്ലയിലാണ് സൈന്യത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. തുടർന്ന് സേനാംഗങ്ങൾ ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നു.
ജമ്മുവിലെ സവിശേഷ സാഹചര്യം കൂടി കണക്കിലെടുത്ത് അതിർത്തിയിൽ സേന ഇപ്പോൾ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരാൾ അതിർത്തി കടന്ന് രാജ്യത്തേയ്ക്ക് പ്രവേശിയ്ക്കാൻ തുടങ്ങുന്നത് അതിർത്തി രക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രണ്ട് തവണ സേനാംഗങ്ങൾ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയതായി പറയുന്നു. എന്നാൽ അതൊക്കെ അവഗണിച്ച് നുഴഞ്ഞു കയറിയ ഇയാളെ അതിർത്തി രക്ഷാസേനയിലെ അംഗങ്ങൾ വെടി വച്ചു കൊല്ലുകയായിരുന്നു.