തമിഴ്നാട്ടിൽ രണ്ടു സീറ്റുകളിൽ സി പി എം ഉം സി പി ഐയും

At Malayalam
1 Min Read

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സി പി എം, സി പി ഐ പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും. ഇരുപാര്‍ട്ടികള്‍ക്കും രണ്ടു സീറ്റ് വീതം നല്‍കാന്‍ സഖ്യകക്ഷി യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. അതേസമയം സീറ്റുകള്‍ എതാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

സി പി എം സിറ്റിങ് സീറ്റായ കോയമ്പത്തൂരും മധുരയുമാണ് പാര്‍ട്ടി ആവശ്യപ്പെട്ട സീറ്റുകള്‍. അതേസമയം കോയമ്പത്തൂര്‍ സീറ്റിനായി ഡി എം കെ സഖ്യകക്ഷിയായ മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസനും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്നാണ് സി പി എമ്മിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സീറ്റിന്റെ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്താത്തത്. തിരുപ്പൂര്‍, നാഗപട്ടണം എന്നിവയാണ് സി പി ഐയുടെ സിറ്റിങ് സീറ്റുകള്‍.

- Advertisement -

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും സി പി എം, സി പി ഐ പാര്‍ട്ടികള്‍ രണ്ടു സീറ്റുകളില്‍ വീതം മത്സരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡി എം കെ സഖ്യം 39 സീറ്റുകളില്‍ 38 എണ്ണവും നേടിയിരുന്നു.

Share This Article
Leave a comment