*കോടതിവിധി പോലും ബാധകമല്ല എന്ന തരത്തിൽ ഗവർണറും വി സിമാരും പ്രവർത്തിക്കുന്നു. ഗവർണർമാരെ വച്ച് സർവ്വകലാശാലകൾ തകർക്കുക എന്നതാണ് കേന്ദ്രനയം – സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
*ഐ എസ് എൽ ഈ വർഷം തന്നെ. സൂപ്പർ കപ്പോടുകൂടി സീസണിന് തുടക്കമാകും.
*മലയാള സിനിമയെ മുക്തകണ്ഠം പ്രശംസിച്ച് ഓസ്കർ ജേതാവ് കൂടിയായ ഗുനീത് മോംഗ.
*കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ആതമഹത്യയാണന്നാണ് പൊലിസ് വിലയിരുത്തുന്നത്.
*ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ് – പ്രസിഡന്റ് സ്ഥാനത്തേക്ക് ബി രാകേഷും സജി നന്ത്യാട്ടും മത്സരിക്കും. ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനാർഥികൾ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയപോൾ, ആനന്ദ് കുമാർ, സന്ദീപ് സേനൻ എന്നിവരാണ് മത്സരിക്കുക.
*ക്രൈസ്തവ പ്രീണനം : ആർ എസ് എസ് സമ്മർദത്തിന് ബി ജെ പി വഴങ്ങുന്നു. സംഘപരിവാർ നേതാക്കളുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.
*റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്. സന്ദർശനം ഉടനെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അമേരിക്ക പകര ചുങ്കം ചുമത്തിയ പശ്ചാത്തലത്തിലാണ് പുടിൻ്റെ സന്ദർശനം.
*ശബരിമല തീര്‍ത്ഥാടനകാല തയ്യാറെടുപ്പ് ഏകോപിപ്പിക്കാന്‍ പൊതുമരാമത്തു വകുപ്പില്‍ കോര്‍ ടീം പ്രവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
