മുതിർന്ന പൗരൻമാരുള്ള വീടുകളുടെ സുരക്ഷയ്ക്കായി മാർഗനിർദേശങ്ങൾ നൽകി പൊലിസ്. മുതിർന്ന പൗരൻമാർ ഒറ്റയ്ക്കു താമസിക്കുന്നിടത്ത് നിരന്തരം ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലിസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്.
പൊലിസ് പുറത്തിറക്കിയ സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ നോക്കാം
വീട്ടു ജോലിക്കാരുടെ മുന്നില്‍ സാമ്പത്തികമായ വിഷയങ്ങള്‍ ഒരു കാരണവശാലും ചര്‍ച്ച ചെയ്യരുത്.വീട്ടു ജോലിക്ക് ആളെ നിര്‍ത്തുമ്പോള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അവരെ സംബന്ധിച്ച വിശദ വിവര ങ്ങൾ അറിയിക്കുക.ജോലിക്കാര്‍ക്ക് സ്ഥിരമായി സന്ദര്‍ശകരുണ്ടെങ്കില്‍ ആ വിവരം പൊലീസില്‍ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.വീടിന്റെ മുന്‍വാതിലില്‍ പീപ്പ് ഹോള്‍ സ്ഥാപിക്കുക. വന്നതാരാണെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമേ സന്ദര്‍ശകരെ അകത്തേക്കു പ്രവേശിപ്പിക്കാവൂ.വീട്ടിൽ അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുക. പ്രായമായവര്‍ മാത്രമുള്ളപ്പോള്‍ ഇത്തരം ആളുകൾക്ക് വീട്ടിൽ പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം വീട്ടിൽ ഉറപ്പാക്കുകയും വേണം.കൈവശമുള്ള അധിക താക്കോലുകള്‍ എളുപ്പം കാണാവുന്ന രീതിയിലോ, പതിവായി സൂക്ഷിയ്ക്കുന്ന സ്ഥലങ്ങളിലോ വയ്ക്കരുത്.ഒറ്റയ്ക്കാണ് താമസമെങ്കില്‍ അക്കാര്യം അയല്‍ക്കാരെയും പൊലിസിനേയും അറിയിക്കുക.ഡോര്‍ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പായും സ്ഥാപിക്കുക.