വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1550 മീറ്റർ ഉയരത്തിലെന്ന് ഐ എസ് ആർ ഒ യുടെ ഹൈദരാബാദിലുള്ള നാഷണൽ റിമോട്ടിംഗ് സെൻസിങ് സെൻ്റർ പുറത്തു വിട്ട ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. ഉരുൾപൊട്ടലുണ്ടായ ചൂരൽ മലയുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് സെൻ്റർ പുറത്തുവിട്ടത്. 40 വർഷങ്ങൾക്കു മുമ്പ് ഉരുളുപൊട്ടിയ സ്ഥലത്തിനോടടുത്തു തന്നെയാണ് ഇപ്പോഴും പൊട്ടിയതെന്നും ചിത്രത്തിൽ വ്യക്തമാണന്ന് വിദഗ്ധർ പറയുന്നു.
86,000 ചതുരശ്ര മീറ്റർ പ്രദേശമാണ് ഉരുൾപൊട്ടലോടെ അപ്രത്യക്ഷമായത്. മലവെള്ള പാച്ചിലിൽ പാറക്കല്ലുകളും അവശിഷ്ടങ്ങളും എട്ടു കിലോമീറ്ററോളം ഒഴുകി നാശം വിതച്ചതായും ഐ എസ് ആർ ഒ പറയുന്നു. ഉരുൾപൊട്ടലിനു മുമ്പും ശേഷമുള്ളതുമായ ചിത്രങ്ങളാണ് ഇപ്പോഴുള്ളത്.