വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയിക്കാവുന്ന നിലയിൽ മനുഷ്യ ശരീരഭാഗം ഒരു മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരാണ് പരപ്പൻപാറ ഭാഗത്തു നിന്ന് ശരീരഭാഗം കണ്ടെത്തിയ വിവരം ജില്ലാ അധികൃതരെ അറിയിച്ചത്.
ജൂലൈ 31 ന് രാത്രിയിലാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. മുണ്ടക്കൈ , ചൂരൽമല പ്രദേശങ്ങൾ മുഴുവൻ നശിച്ചു പോവുകയും നൂറു കണക്കിനു പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. നിരവധി മനുഷ്യരും മൃഗങ്ങളും ജീവനോപാധികളുമൊക്കെ ഇപ്പോഴും മണ്ണിനടിയിലാണ്.