ബംഗാളി നടി ശ്രീലേഖ മിത്രയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത് പറഞ്ഞു. അവർ പലേരിമാണിക്യം എന്ന ചിത്രത്തിൽ ഒഡിഷനായി വന്നിരുന്നു എന്നത് ശരിയാണ്, പക്ഷേ ഇപ്പോൾ അടിസ്ഥാന രഹിതമായ ആരോപണവുമായി അവർ വന്നത് എന്താണന്നറിയില്ല.
പലേരി മാണിക്കം എന്ന ചിത്രത്തിൽ അഭിനയിയ്ക്കാൻ വന്നപ്പോൾ സംവിധായകനായ രഞ്ജിത് തന്നെ വിളിച്ചു വരുത്തി മോശമായി പെരുമാറിയതായും, അത് ഇഷ്ടമാകാതെ താൻ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി പോയതുമായാണ് ഇന്നലെ നടി വെളിപ്പെടുത്തിയത്. സംവിധായകൻ ജോഷി ജോസഫിനോട് ഉണ്ടായ കാര്യങ്ങളൊക്കെ താൻ പറഞ്ഞതായും പിറ്റേന്നു തന്നെ അവിടെ നിന്നു പോയതായും ശ്രീലേഖ പറഞ്ഞു. തന്നെ പിന്നെ ചിത്രത്തിൽ അഭിനയിയ്ക്കാൻ വിളിച്ചിട്ടില്ലെന്നും നടി പറയുന്നു.
എന്നാൽ ശ്രീലേഖ പറഞ്ഞ കാര്യങ്ങളൊന്നും അവിടെ സംഭവിച്ചിട്ടില്ല എന്നതാണ് രഞ്ജിതിൻ്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടു വന്നതോടെ നിരവധി പേരാണ് സംവിധായകരും നടൻമാർ അടക്കമുള്ളവർക്കെതിരേയും ആരോപണങ്ങളുമായി എത്തുന്നത്.