തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ കരാര്‍ ജീവനക്കാരനെ കാണാതായി. റെയിൽവേ കരാർ കൊടുത്തിരിക്കുന്ന കരാർ തൊഴിലാളിയാണ് മാരായിമുട്ടം സ്വദേശിയായ ജോയ് (42) എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കില്‍ പെട്ടെന്നാണ് സംശയം ഉയരുന്നത്. രണ്ട് ബംഗാള്‍ സ്വദേശിയും രണ്ട് മലയാളിയും ആണ് ജോലി ചെയ്തിരുന്നത്.
ഫയര്‍ഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും തൊഴിലാളിയെ ഇതുവരേയും കണ്ടെത്താനായില്ല. നിലവില്‍ സ്കൂബ ഡൈവിംഗില്‍ പരിശീലനം നേടിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. ഇവര്‍ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാന്‍ഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ഇത് നീക്കംചെയ്താല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താനാവൂ എന്നാണ് ഫയര്‍ഫോഴ്സ് പറയുന്നത്. കാണാതായ സ്ഥലത്ത് തന്നെ വീണ്ടും പരിശോധിക്കാന്‍ നീക്കം നടത്തുകയാണ്.