ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതെന്ന് സംശയം. കാണാതായ 20 വയസുകാരി കലയെ ഭർത്താവ് കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ടെന്ന് കലയുടെ ഭർത്താവ് അനിലിന്റെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. പൊലീസ് വീട്ടിലെ സെപ്റ്റിക് ടാങ്ക് പരിശോധിക്കുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് 15 വർഷം മുൻപുള്ള തിരോധാന കേസിൽ പുനരന്വേഷണം ആരംഭിച്ചത്. കലയുടേത് പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷമാണ് പെൺകുട്ടിയെ കാണാതായത്. ഇതിന് ശേഷം ഭർത്താവ് വിദേശത്ത് പോയി. ഇയാളുടെ ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇസ്രായേലിലുള്ള കലയുടെ ഭർത്താവ് അനിലിനെ നാട്ടിൽ എത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങി.