ഓർമയിലെ ഇന്ന്, മാർച്ച് 30 – വൈക്കം സത്യഗ്രഹം

At Malayalam
2 Min Read

1924 മാർച്ച് 30 ന് വൈക്കം സത്യഗ്രഹത്തിനു തുടക്കമായി

ഇന്ത്യയിൽ നടന്ന അയിത്തോച്ചാടന സമര
ങ്ങളില ഏറ്റവും ശക്തമായ പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികളിൽ ഈഴവർ മുത
ൽ താഴോട്ടുള്ള ജനവിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യമനുവദിക്കണമെന്നാവശ്യപ്പെട്ടു തുട
ങ്ങിയ സമരം 20 മാസക്കാലം നീണ്ടു നിന്നു .

1923 – ൽ കാക്കിനാഡ കോൺഗ്രസ്സ് സമ്മേളന
ത്തിൽ ടി കെ മാധവൻ അയിത്തോച്ചാടന പ്ര
മേയമവതരിപ്പിച്ചു . ഗാന്ധിജിയുടെ അനുഗ്രഹാ
ശിസ്സുകളോടെ ടി കെ മാധവൻ , കെ പി കേശവ
മേനോൻ , കെ കേളപ്പൻ , ജോർജ് ജോസഫ് എ
ന്നിവരുടെ നേതൃത്വത്തിൽ സമരം തുടങ്ങി .

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിംസുക
ളും സമരത്തിന് ആവോളമുണ്ടായിരുന്നു . തമിഴ് നാട്ടിൽ നിന്നും പെരി
യോർ എന്ന ഇ വി രാമസ്വാമി നായ്ക്കർ സമര
ത്തിൽ പങ്കെടുക്കാനെത്തി . ആമചാടി തേവൻ
എന്ന ദളിത് നേതാവും സമരത്തിൽ ആദ്യന്തം
പങ്കെടുത്തു . സമര പന്തലിൽ നിന്നു മടങ്ങും
വഴി , സമരവിരോധികൾ തേവനെ മർദിച്ച് കണ്ണിൽ ചുണ്ണാമ്പു തേച്ചു . കള്ളക്കേസ്സിൽ കുടു
ക്കി ജയിലിലടച്ചു . സി രാജഗോപാലാചാരിയും
മന്നത്തു പത്മനാഭനും സമരത്തിൽ പങ്കെടു
ത്തു . സവർണ ജാഥയും , മിശ്രഭോജനവും , മിശ്ര
സഹവാസവും പ്രോത്സാഹിപ്പിക്കപ്പെട്ടു . ഗാന്ധിജി
ആദ്യമായി കേരളം സന്ദർശിച്ചത് സത്യഗ്രത്തി
ൽ പങ്കെടുക്കാനാണ് . പഞ്ചാബിൽ നിന്നും അകാലി നേതാക്കൾ പോലും പങ്കെടുത്തത്
സമരത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു .
ഗാന്ധിജി , ക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന
ഇണ്ടൻ തുരുത്തി മനയിലെ പോറ്റിയെക്കണ്ട്
വഴി നടക്കാനുള്ള അവകാശം കൊടുക്കണമെ
ന്നഭ്യർത്തിച്ചു . എന്നാൽ , അവർ നികൃഷ്ട ജന്മങ്ങ
ളാണെന്നും , അതിനാൽ വഴി നടക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് അവർ പറഞ്ഞത് .

- Advertisement -

വൈശ്യനായ ഗാന്ധിജിയെ മനയിൽ കയറ്റാതെ
മുറ്റത്ത് പന്തലിട്ടിരുത്തിയാണ് ചർച്ച നടത്തിയത് .
എന്നാൽ , സത്യഗ്രഹികൾ പിൻമാറിയില്ല . സമര
ത്തിന് പിൻതുണയേറി വന്നു . 20 മാസം നീണ്ട
സമരങ്ങൾക്കൊടുവിൽ കേരളത്തിലെ എല്ലാ
പൊതുനിരത്തുകളും എല്ലാ ജാതി വിഭാഗങ്ങൾ
ക്കുമായി തുറന്നു കൊടുത്തു . ഇതിന്റെ ചുവടു
പിടിച്ചാണ് ക്ഷേത്ര പ്രവേശന സമരങ്ങൾ തുടങ്ങുകയും ഫലപ്രാപ്തിയിലെത്തുകയും
ചെയ്തത് . ഇന്ത്യയിലെമ്പാടും നടന്ന അയിത്തോ
ച്ചാടന സമരങ്ങൾക്ക് ഊർജം പകരാൻ വൈക്കം സത്യഗ്രഹം നിമിത്തമായി .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment