ഓർമയിലെ ഇന്ന്, മാർച്ച് 30 – ഇ വി കൃഷ്ണപിള്ള

At Malayalam
3 Min Read

ബഹുമുഖ പ്രതിഭയായിരുന്ന ഇ വി കൃഷ്ണപിള്ളയുടെ 86-ാം ചരമവാർഷികമാണിന്ന്.

മലയാളത്തില്‍ ഹാസ്യ സാഹിത്യ ശാഖയ്ക്ക് സ്വന്തമായ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത
ഹാസ്യ – ബാല സാഹിത്യകാരൻ , പത്രാധിപർ , നോവലിസ്റ്റ് , ചെറുകഥാകൃത്ത് , നാടകകൃത്ത് , നടൻ , അഭിഭാഷകൻ
എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായിരുന്നു ഇ വി കൃഷ്ണപിള്ള . ശക്തമായ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കലര്‍ന്നതായിരുന്നു ഇ വി കൃഷ്ണപിള്ളയുടെ കൃതികള്‍. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപരായിരുന്നു . കൂടാതെ മലയാളി , കഥാകൗമുദി , സേവിനി എന്നീ മാസികകളുടെയും പത്രാധിപരുമായിരുന്നു.

കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ ഫലിത സാഹിത്യകാരനെന്നാണ് സാഹിത്യലോകം വിശേഷിപ്പിക്കുന്നത് . കൃഷ്ണപിള്ളയുടെ ശ്രദ്ധേയമായ ഹാസ്യസാഹിത്യ കൃതിയാണ് കവിതക്കേസ് . ഫലിതപൂര്‍ണ രംഗങ്ങള്‍ സൃഷ്ടിച്ച് അനുവാചകനെ ചിന്തിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഇ വി കൃതികള്‍ കൾക്ക് എക്കാലവും വായനക്കാരുണ്ട് . ചെറുപ്പത്തില്‍ തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഇ വി , ത്രിലോക സഞ്ചാരി , നേത്രരോഗി എന്നീ തൂലികാനാമങ്ങളില്‍ ആനുകാലികങ്ങളില്‍ എഴുതിയിരുന്നു . സി വി രാമന്‍ പിള്ളയുമായുണ്ടായിരുന്ന സൗഹൃദമാണ് ഇ വിയുടെ സാഹിത്യവാസന വളര്‍ത്തിയത്.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിനു കിഴക്ക് ഇഞ്ചക്കാട്ട് വീട്ടിൽ 1894 സെപ്റ്റംബർ‍ 16 ന്‌ കൃഷ്ണപിള്ള ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള . അമ്മ ഇഞ്ചക്കാട്ട് പുത്തൻ‍വീട്ടിൽ കല്യാണിയമ്മ . പപ്പുപിള്ള കുടുംബ സമേതം പെരിങ്ങനാട്ട് ചിലങ്ങിരഴികത്ത് വീട്ടിലേക്ക് താമസം മാറി .
പെരിങ്ങനാട്‌ , വടക്കടത്തുകാവ്‌ , തുമ്പമൺ , ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി എം എസ്‌ കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്‌ , തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി എ . തുടർന്ന് ഗവൺമന്റ്‌ സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.

- Advertisement -

1919 മേയ്‌ 25 ന്‌ സി വി രാമൻപിള്ളയുടെ ഇളയ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു . 1921-ൽ അസി: തഹസീൽദാരായി നിയമിതനായി . 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത്‌ നിയമപഠനം ആരംഭിച്ചു . 1923-ൽ ബി എൽ ജയിച്ച്‌ തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രാക്ടീസ് തുടങ്ങി . 1924-ൽ കൊല്ലത്തേക്കു മാറി . കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു . 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ പങ്കെടുത്തു . അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു .1931-ൽ കൊട്ടാരക്കര – കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമ നിർമ്മാണ കൗൺസിലിലേക്കും 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീമൂലം അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു.
പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി (കെ. ഭാസ്കരൻ നായർ) , ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ) , മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ പത്മനാഭൻ നായർ , കെ കൃഷ്ണൻ നായർ , കെ ശങ്കരൻ നായർ , ഓമനക്കുട്ടിഅമ്മ , രാജലക്ഷ്മിഅമ്മ എന്നിവരാണ്‌ മക്കൾ. 1938 മാർച്ച്‌ 30 ന് അന്തരിച്ചു.

കൃതികൾ : ബാഷ്പവർഷം , ആരുടെ കൈ , തോരാത്ത കണ്ണുനീർ എന്നീ നോവലുകൾ

കേളീസൗധം (4 ഭാഗങ്ങൾ) , മലയാളം എന്നീ ചെറുകഥകൾ . ആത്മകഥ – ജീവിത സ്മരണകൾ.

നാടകം , സാഹിത്യപ്രബന്ധങ്ങൾ : സീതാലക്ഷ്മി , രാജാ കേശവദാസൻ , കുറുപ്പിന്റെ ഡെയ്‌ലി , വിവാഹക്കമ്മട്ടം ഇരവിക്കുട്ടിപിള്ള , രാമരാജാഭിഷേകം , ബി എ മായാവി , പെണ്ണരശുനാട്‌ , പ്രണയക്കമ്മീഷൻ , കള്ളപ്രമാണം , തിലോത്തമ , വിസ്മൃതി ,
മായാമനുഷ്യൻ.

ഹാസ്യകൃതികൾ : എം എൽ സി കഥകൾ , അണ്ടിക്കോയ ,
പോലീസ്‌ രാമായണം , ഇ വി കഥകൾ , ചിരിയും ചിന്തയും (2 ഭാഗങ്ങൾ) , രസികൻ , തൂലികാചിത്രങ്ങൾ.

- Advertisement -

ബാലസാഹിത്യകൃതികൾ : ഗുരുസമക്ഷം , ഭാസ്കരൻ , ബാലലീല , ഗുണപാഠങ്ങൾ , ശുഭചര്യ , സുഖജീവിതം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment