സൗമ്യ വിശ്വനാഥന്‍ വധക്കേസ്: ശിക്ഷ തടഞ്ഞ് ഹൈക്കോടതി

At Malayalam
1 Min Read

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി ഡൽഹി ഹൈക്കോടതി മരവിപ്പിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരായ പ്രതികളുടെ അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെയാണ് സ്റ്റേ. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവര്‍ക്കാണ്‌ ജാമ്യം ലഭിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ടതും ജീവപര്യന്തം ശിക്ഷയും ചോദ്യം ചെയ്ത് നാല് പ്രതികളും കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട്, അപ്പീലുകളില്‍ മറുപടി നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

കൊലപാതകത്തിന് 15 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി വന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ പത്രപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്തംബര്‍ 30 ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

Share This Article
Leave a comment