ജനതാദള്‍ (എസ് ) ന് ലയിക്കാന്‍ രൂപീകരിച്ച പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ ( ഐ എസ് ജെ ഡി ) എന്ന പുതിയ പാര്‍ട്ടിക്കാണ് അംഗീകാരം ലഭിച്ചത്. ജനുവരി 10 ന് കൊച്ചിയില്‍ വെച്ച് ജെ ഡി (എസ് ) കേരളഘടകം ഐ എസ് ജെ ഡിയില്‍ ലയിക്കും. മാത്യു ടി തോമസ് പുതിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആകും. മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ള നേതാക്കളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.
ദേശീയതലത്തില്‍ ജെ ഡി ( എസ് ) ബി ജെ പിയുടെ ഭാഗമായതോടെ കേരള നേതാക്കള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. മറ്റു പാര്‍ട്ടിയിലേക്കു പോകാനും പറ്റാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്കി. തുടർന്ന് കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിക്ക് അനുമതി നല്‍കിയത്.
ഇനി ജെ ഡി ( എസ് ) പുതിയ ചിഹ്നത്തിലാവും മത്സരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലും ജെ ഡി എസ് ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീ എന്ന ചിഹ്നത്തിലായിരുന്നു കേരളത്തിലെ പാർട്ടി സ്ഥാനാർത്ഥികള്‍ മത്സരിച്ചത്. ഐ എസ് ജെ ഡിയുടെ ചിഹ്നം ചക്രമായിരിക്കും എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം.
