ഐ ബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പിൻ്റെ തെളിവുകൾ പൊലീസിലേക്ക് കൈമാറിയതോടെ യുവാവ് ഒളിവിൽ പോയതായും വിവരമുണ്ട്. യുവാവിന് വേറെയും ബന്ധങ്ങൾ ഉള്ളതായി ഐ ബിയ്ക്കു മുന്നിൽ ഇയാളുടെ സുഹൃത്തുക്കൾ മൊഴി നൽകി.
ഭക്ഷണം പോലും കഴിക്കാൻ പണമില്ലാത്ത അവസ്ഥയിലായിരുന്നു മകളെന്ന് പിതാവ് നേരത്തേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മുഴുവൻ പണവും യുവാവ് തട്ടിയെടുക്കുകയായിരുന്നു. മേഘയെ വിവാഹം ചെയ്യാം എന്ന് വാഗ്ദാനം നൽകിയ ശേഷം ഇയാൾ പിൻമാറിയതാണ് മേഘയുടെ മരണത്തിനു കാരണമെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു.