എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു നടന്ന കൂട്ടക്കൊലപാതകക്കേസിൽ അതിവേഗ വിചാരണയ്ക്കുള്ള നടപടികൾ പ്രോസിക്യൂഷൻ ആരംഭിച്ചു. കേസിൻ്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടൻ കത്തു നൽകാനും തീരുമാനമായി.
ലഹരിമരുന്നിന്‍റെ അമിത ഉപയോഗമാണ് ഒരു വീട്ടിലെ തന്നെ മൂന്നുപേരെ കൂട്ടക്കൊല ചെയ്യുന്ന നിലയിലേക്ക് അയൽവാസിയായ പ്രതി ഋതു ജയനെ കൊണ്ടെത്തിച്ചതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ജിതിൻ ബോസ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.