തന്നെ പഠിപ്പിക്കുന്ന അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാർഥിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പരക്കെ പ്രചരിക്കുകയും ചെയ്തിരുന്നു. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃത൪ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ടു വരാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പരിശോധനയിൽ പിടികൂടി. ഫോണ്‍ പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിക്കുകയും ചെയ്തു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ ചെന്നത്. തനിക്കു മൊബൈൽ തിരിച്ച് വേണമെന്ന് രൂക്ഷമായ ഭാഷയിൽ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനോട് സംസാരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.. ഇത് നിഷേധിച്ചതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു സംസാരിക്കാൻ തുടങ്ങി. ഈ മുറിക്ക് അകത്തു വച്ച് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് പുറത്തിറങ്ങി എല്ലാവരോടും പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.
ഇതിൻ്റെ ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകർ വഴങ്ങാതായതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായി വിദ്യാര്‍ത്ഥി. പുറത്ത് ഇറങ്ങിയാല്‍ എന്തു ചെയ്യും എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.
സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി, സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭാസ ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുകയാണ്.