മകരജ്യോതി ദർശന ശേഷം പുല്ലുമേടു നിന്നു സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശന ശേഷം തിരികെ സത്രത്തിലേക്ക് തന്നെ മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ യാത്ര ചെയ്യാനാകും.
മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്കു പോകാൻ ശ്രമിക്കുന്നവരെ പൊലീസും വനംവകുപ്പും തടയും. സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരം കരുതൽ നടപടികളെന്നും എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.