മലപ്പുറം എസ് പി ഓഫിസിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് എസ് പി ഓഫിസിനു സമീപം താമസിക്കുന്ന ഫരീദ നിർണായകമായ വിവരങ്ങൾ മാധ്യമ പ്രവർത്തകർക്ക് നൽകി. ഇപ്പോൾ മരം മുറിച്ച ശേഷമാണ് തന്നോട് പരാതി എഴുതി നൽകാൻ പൊലിസ് ആവശ്യപ്പെട്ടതന്ന് ഫരീദ പറയുന്നു. ആരെങ്കിലും അതേ പറ്റി ചോദിച്ചാൽ എസ് പി സുജിത് ദാസിനു മുമ്പുണ്ടായിരുന്ന എസ് പി അബ്ദുൽ ഖരിമിൻ്റെ കാലത്താണ് മരം മുറിച്ചതെന്ന് പറയണമെന്ന് പൊലിസ് പറഞ്ഞതായും ഫരീദ പറഞ്ഞു.
അബ്ദുൽ ഖരിം എസ് പിയായിരുന്ന സമയത്ത് തൻ്റെ വീടിന് മുകളിൽ അപകടരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ഫരീദ പറയുന്നു. റവന്യൂ – വനം വകുപ്പുകളുടെ അനുമതി കിട്ടിയാലെ മരം മുറിക്കാൻ കഴിയൂ എന്നാണ് അന്ന് പൊലിസ് പറഞ്ഞതെന്നും ഫരീദ പറയുന്നു.
മരങ്ങൾ അപകടകരമായി നിൽക്കുന്നുവെന്ന് കാണിച്ച് എസ് പി അബ്ദുൽ ഖരിമിൻ്റെ കാലത്ത് വീണ്ടും താൻ പരാതി നൽകിയിരുന്നെങ്കിലും മരങ്ങൾ പൊലിസ് മുറിച്ചു മാറ്റിയില്ല. പകരം അപകടകരമായ ശിഖരങ്ങൾ മുറിച്ചു മാറ്റുകയാണ് ഉണ്ടായതെന്നും ഫരീദ പറയുന്നു. ഈ വെളിപ്പെടുത്തലോടെ എസ് പി സുജിത് ദാസിൻ്റെ കുരുക്ക് വീണ്ടും മുറുകാനാണ് സാധ്യത.