ഭിന്നശേഷിയുള്ള പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ 67 കാരന് തടവു ശിക്ഷ നൽകി കോടതി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി സ്വദേശി കാസിമിനെയാണ് കോഴിക്കോട് അതിവേഗ കോടതി ഒമ്പതു വർഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പെൺകുട്ടി ഉപദ്രവമേറ്റ സമയത്ത് പ്രായപൂർത്തിയായിരുന്നുമില്ല. പിഴ തുക കുട്ടിയ്ക്ക് നൽകാനും ഈ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി ശിക്ഷ നീട്ടാനും കോടതി ഉത്തരവിട്ടു.
ഉപദ്രവിച്ച ശേഷം കുട്ടിയ്ക്ക് പണം നൽകുകയും ആരോടെങ്കിലും വിവരം പറ ഞാൻ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറഞ്ഞിരുന്നു. പ്രതിയുടെ വീട്ടിൽ സ്ഥിരമായി പാലു വാങ്ങാനാണ് പെൺകുട്ടി ചെന്നിരുന്നത്.
താമരശേരി പൊലിസാണ് കേസ് അന്വേഷിച്ചത്. പോക്സോ കോടതി ജഡ്ജ് അമ്പിളിയാണ് ശിക്ഷ വിധിച്ചത്.