ഇന്ന് വൈകുന്നേരം അഞ്ചരയോടെ മര്യനാട് ഭാഗത്തു വള്ളം മറിഞ്ഞ് മര്യനാട് സ്വദേശി മത്സ്യത്തൊഴിലാളിയായ സേവിയർ (62) മരിച്ചു. കൂടെയുള്ള മൂന്നുപേർക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. വൈകീട്ട് അഞ്ചരയോടെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞത്. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
സേവ്യർ എന്ന തൊഴിലാളിക്ക് വള്ളത്തിനടിയിപ്പെട്ടു ഗുരുതരമായി പരിക്കേറ്റിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.
ജോൺസൺ, അനീഷ് വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ജോൺസൻ്റെ പരിക്ക് ഗുരുതരമാണന്നറിയുന്നു. മരിച്ച സേവ്യറിൻ്റെ മകൻ അനീഷിൻ്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
