കരാട്ടെ പരിശീലകനായിരുന്ന പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. ബാലുശ്ശേരി എകലൂരിൽ ദേവദാസിനെയാണ് (61) മകൻ അക്ഷയ് (26) കൊലപ്പെടുത്തിയത്. തിങ്കൾ രാത്രിയാണ് വീണു പരുക്കേറ്റു എന്ന് പറഞ്ഞ് ദേവദാസിനെ അക്ഷയ് ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് അക്ഷയ്‌യെ കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ചുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ലഹരി ഉപയോഗത്തെത്തുടർന്ന് മുൻപും വീട്ടിൽ പ്രശ്നമുണ്ടായിരുന്നു. ഇതെത്തുടർന്ന് മകളുടെ കൂടെയാണ് ദേവദാസിന്റെ ഭാര്യ താമസിക്കുന്നത്.