പടവലങ്ങ പോലെ ബി എസ് എൻ എൽ

At Malayalam
3 Min Read

ഇക്കണക്കിനു പോയാൽ ബി എസ് എൻ എൽ വൈകാതെ പൂട്ടേണ്ടി വരുമെന്ന് ട്രായിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു . കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2023 – 2024) 18 മില്യൺ ബി എസ് എൻ എൽ ഉപഭോക്താക്കൾ മറ്റു കമ്പനികളുടെ കണക്ഷനിലേക്ക് മാറിയത്രേ . ഇതിനു പ്രധാന കാരണമായി ട്രായി പറയുന്നത് 4 ജി / 5 ജി സേവനങ്ങൾ നൽകാൻ ബി എസ് എൻ എൽ ഈ 2024 ഉം മടിച്ചു നിൽക്കുന്നതു തന്നെ എന്നതാണ് . നിലവിൽ ബി എസ് എൻ എൽ കമ്പനിയിൽ അവശേഷിക്കുന്നത് 88 .06 മില്യൺ ഉപഭോക്താക്കൾ മാത്രമാണ്.

ഒരു ആശ്വാസമില്ലന്ന് പറഞ്ഞു കൂട . വരിക്കാരുടെ എണ്ണത്തിൽ ബി എസ് എൻ എൽ നേക്കാൾ മുന്നിലുള്ളത് വി ഐ എന്ന കമ്പനിയാണ് . അവരുടെ വരിക്കാർ ഒഴിവാക്കി പോകുന്നതിനേക്കാൾ കുറവാണത്രേ ബി എസ് എൻ എൽ ലെ കൊഴിഞ്ഞു പോക്ക് . പക്ഷേ അതും പറഞ്ഞ് ആശ്വസിച്ചിരുന്നാൽ ബി എസ് എൻ എൽ പൂട്ടുക തന്നെ ചെയ്യേണ്ടി വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് . 5G സേവനം നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് വി ഐ യിൽ കൊഴിഞ്ഞു പോക്കിനു കാരണമെന്ന് പറയപ്പെടുന്നു.

ഈ വിട്ടു പോകുന്നവരൊക്കെ അപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നു കൂടി നോക്കാം . ഒന്നാം സ്ഥാനത്തുള്ള രണ്ടു പേർ തളരുമ്പോൾ ഉപഭോക്താക്കൾ പെരുകുന്നത് വിചാരിച്ചതു പോലെ ജിയോ തന്നെയാണ് . ഒപ്പം എയർടെല്ലും നന്നായി കൊഴുക്കുന്നുണ്ട് . ബി എസ് എൻ എൽ തളർന്ന 2023 -2024 സാമ്പത്തിക വർഷത്തിൽ 2.14 ദശലക്ഷം വരിക്കാരാണ് ജിയോയിൽ പുതുതായി എത്തിയത് , 1.76 ദശലക്ഷം വരിക്കാരെ എയർ ടെല്ലിനും കിട്ടി.

5 ജി സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നൽകുന്നതും ഉപഭോക്താക്കളെ ആകർഷികത്തക്ക മികച്ച ഓഫറുകൾ നൽകുന്നതും , മറ്റു കമ്പനികൾ ഉപേക്ഷിച്ച് വരുന്ന ഉപയോക്താക്കളെയും പുതിയ കണക്ഷൻ എടുക്കുന്നവരേയും എത്തിക്കുന്നത് ജിയോയിലേക്കും എയർടെല്ലിലേക്കുമാണ് . റിലയൻസ് കമ്പനിയുടെ ജിയോ ഫോണിൻ്റെ വിപണി വിഹിതം 40.30 % ആണ് , ബി എസ് എൻ എൽ ൻ്റേത് അതേ സ്ഥാനത്താകട്ടെ 7.57% ആയി ചുരുങ്ങി എന്നു കാണുമ്പോഴാണ് വളർച്ചയും തളർച്ചയും മനസിലാകുന്നത് . 33.10 % വിപണി വിഹിതവുമായി എയർടെല്ലും വളർച്ചയിൽ തന്നെ.

- Advertisement -

2024 ഏപ്രിൽ മാസത്തിൽ അതായത് കഴിഞ്ഞ മാസം മാത്രം ബി എസ് എൻ എൽ ഉപേക്ഷിച്ചത് 2.99 ദശലക്ഷം വരിക്കാരാണ് . മാർച്ചിലാകട്ടെ 2.81 ദശലക്ഷം പേരും മനം മടുത്ത് ബി എസ് എൻ എൽ നെ കയ്യൊഴിഞ്ഞു. ഇക്കാലത്തും എന്തു കൊണ്ട് ബി എസ് എൻ എൽ പോലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനം 4 ജി സേവനങ്ങൾ പോലും നൽകുന്നില്ല എന്നു ചോദിച്ചാൽ ആർക്ക് ഉത്തരം നൽകാനാകും . 4 ജി യിൽ എത്തിയാൽ 5 ജി സേവനം നൽകാൻ ചെലവു വളരെ കുറഞ്ഞ ഒരു അപ്ഡേഷനേ ആവശ്യമുള്ളു എന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ പറയുന്നത് . പക്ഷേ സർക്കാരിനോ കമ്പനിക്കോ അനക്കമില്ല . ഗുണം കിട്ടുന്നതാകട്ടെ ജിയോ പോലുള്ള ഇന്ത്യയിലെ അതിസമ്പന്നർക്കും . അവർ വളർന്നോട്ടേ എന്നാണ് ഉദ്ദേശമെങ്കിൽ ബി എസ് എൻ എൽ നും വൈകാതെ കനത്ത താഴു വീഴുക തന്നെ ചെയ്യും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment