ഓർമയിലെ ഇന്ന്; മാർച്ച് 19, ഇ. എം.എസ്

At Malayalam
2 Min Read

ഇ. എം.എസ് എന്ന മൂന്നക്ഷരങ്ങളിലൂടെ വിശ്വ
പ്രസിദ്ധനായ, ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിട പറഞ്ഞിട്ട് 26 വർഷം.

വിശേഷണങ്ങളിലൊതുങ്ങാത്ത ഐതിഹാസിക
ജീവിതം. 1909 – ജൂൺ 13 ന്, മലപ്പുറം ജില്ലയിൽ,
അമ്പതിനായിരം പറ നെല്ല് പാട്ട വരുമാനമുണ്ടാ
യിരുന്ന പ്രശസ്തമായ ഏലംകുളത്ത് മനയ്ക്ക
ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഗുരുക്കൻമാ
ർ വീട്ടിൽ വന്ന് നടത്തി. 8ാം വയസ്സിൽ ഉപനയനം . പതിനാലാം വയസ്സിൽ ഹൈസ്കൂളിൽ ചേർന്നു. തൃശൂർ ഇംഗ്ലീഷ് സ്കൂളിൽ നിന്നും, അന്നത്തെക്കാലത്ത് മേച്ഛ ഭാഷയെന്നറിയപ്പെട്ട ഇംഗ്ലീഷ് പഠനം. ഒപ്പം യോഗക്ഷേമസഭയുമായി ചേർന്നു പ്രവർത്തിച്ചു.

- Advertisement -

വി.ടി.ഭട്ടതിരിപ്പാടുമായി പരിചയപ്പെട്ടു. 1929-ൽ തൃശൂർ സെന്റ് തോമസ്സ് കോളേജിൽ ഉപരിപഠനത്തിനു
ചേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ
ചെന്നൈ സമ്മേളനത്തിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. പഠനവും സമരവും ഒന്നിച്ചു കൊണ്ടുപോയി.
1932 – ജനുവരി 17 – ന് ഉപ്പുസത്യാഗ്രഹത്തിൽ
പങ്കെടുക്കാൻ കോഴിക്കോട്ടേക്ക്. പതിനായിര
ങ്ങൾ നോക്കിനിൽക്കേ അറസ്റ്റ്. കണ്ണൂരിലും വെല്ലൂരിലും ജയിൽവാസം. ജയിലിൽ വച്ച് പി.കൃഷ്ണപിള്ള, എ കെ ജി, വി വി ഗിരി എന്നിവരുമായിപരിചയത്തിലായി. 1933-ൽ വിട്ടയച്ചു. ജയിലിൽ വച്ച് സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആ കൃഷ്ടനായി. നിയമ ലംഘനം നിർത്തിയഗാന്ധിജിയോട്എതിർപ്പ്. 1936-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഖിലേന്ത്യ കമ്മറ്റിയിൽ അംഗത്വം.

1934, 1936-ൽ കെ.പി.സി.സി സെക്രട്ടറി.
1936 ൽ കോൺസ്സിലെ തീവ്രവിഭാഗം, കോൺ
ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂ
സിസ്റ്റ് പാർട്ടി രൂപീകരണത്തിലുമെത്തി.
1957-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കേര
ളത്തിലെ ആദ്യ മുഖ്യമന്ത്രിയായി. ഏഷ്യയിലാദ്യ
മായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവിക്കർഹനായി. 1962-ൽ
രണ്ടാമതും കേരളത്തിന്റെ മുഖ്യമന്ത്രിയായി.
പുരോഗമനപരമായ ഒട്ടനവധി നിയമ നിർമാണ
ങ്ങൾ നടത്തി. അതുകൊണ്ടു തന്നെ യാഥാസ്ഥി
തികരുടെ എതിർപ്പു നേരിടേണ്ടി വന്നു.
1957 – ഇന്ത്യയിൽ ആദ്യമായി 356 ആം വകുപ്പുപയോഗിച്ച് തിരത്തെടുക്കപ്പെട്ട ഗവൺമെന്റിനെ
കേന്ദ്രം പിരിച്ചു വിട്ടു.

1962 – ൽ ആദ്യമായി കമ്മ്യൂണിസ്റ്റു പാർട്ടിയുടെ
ജനറൽസെക്രട്ടറിയായി. പിന്നീട് മൂന്നുതവണ കൂടി ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1932 മുതൽ 1998 വരെ അദ്ദേഹമെഴുതിയ പുസ്തകങ്ങൾ നൂറു വാള്യങ്ങളായി പ്രസിദ്ധീകരിക്ക
പ്പെട്ടു. യൂണിവേഴ്സിറ്റികളിൽ അദ്ദേഹത്തിന്റെ
പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടു. 1998 – മാർച്ച് 19 ന്, ഐതിഹാസികമായ ആ ജീവിതം അവസാനിച്ചു.

- Advertisement -

സ്വാതന്ത്ര്യസമര സേനാനി, സമുദായ പരിഷ്ക
ർത്താവ്, ചരിത്രകാരൻ, രാഷ്ട്രീയ നേതാവ്
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണ
ങ്ങൾ അദ്ദേഹത്തിൽ ചാർത്തപ്പെട്ടിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment