കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ വാട്ടർ ടാങ്കിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ബോട്ടണി വിഭാഗത്തിനോടു ചേർന്ന പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാരൻ ടാങ്കിന്‍റെ മാനുവൽ ഹോൾ വഴി നോക്കിയപ്പോഴാണ് അസ്ഥികൂടം കിടക്കുന്നതായി കണ്ടത്. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ 15 അടി താഴ്ചയുള്ള ടാങ്കിനുള്ളിൽ ഇറങ്ങാനാകാതെ ഫയർഫോഴ്സ് മടങ്ങി. വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിഭാഗത്തിന്‍റെ സാനിധ്യത്തിൽ അസ്ഥികൂടം പുറത്തെടുക്കാനാണ് തീരുമാനം.