ജമ്മു കശ്മീരിൽ ഗുൽമാർഗിലെ അഫർവത് കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽപെട്ട് റഷ്യൻ സ്കീയർ മരിച്ചു. സ്കീയിങ്ങിനെത്തിയ ഏഴംഗ റഷ്യൻ സംഘത്തിലെ അംഗമാണ് മരിച്ചത്. മറ്റൊരാളെ കണാതായിട്ടുണ്ട്. സംഘത്തിലെ മറ്റ് ആറ് പേരെയും രക്ഷപ്പെടുത്തി. പരുക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സൈന്യവും ജമ്മു കശ്മീർ ഭരണകൂടത്തിന്‍റെ പട്രോളിങ് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശവാസികളുടെ സഹായമില്ലാതെയാണ് സ്കീയിങ്ങിന് ശ്രമിച്ചതെന്നാണ് സൂചന. കശ്മീരിൽ കഴിഞ്ഞ 2 ദിവസമായ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.