നടിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗവുമായ മിമി ചക്രവര്‍ത്തി എംപി സ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് മിമി രാജിക്കത്ത് കൈമാറി. ലോക്സഭാ സ്പീക്കർക്ക് രാജി കൈമാറിയിട്ടില്ല. മമതയുടെ നിർദേശത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്ന് മിമി വ്യക്തമാക്കി. മണ്ഡലത്തിലെ പാർട്ടി നേതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് മിമിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
ജാദവ്പൂരിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് മിമി. രാഷ്ട്രീയം തനിക്കു ചേരുന്ന ജോലിയല്ലെന്ന് രാജിക്ക് പിന്നാലെ മിമി ചക്രവര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. 2022ലും എം.പി സ്ഥാനത്തുനിന്നു രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും മമത അംഗീകരിച്ചില്ലെന്ന് മിമി വെളിപ്പെടുത്തി. ഇത്തവണയും രാജി തൃണമൂൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടില്ല.