ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്, എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന റെക്കോർഡ് സ്വന്തമാക്കി . ഫോർബ്സ് പട്ടിക പ്രകാരം , ഫ്രഞ്ച് ശതകോടീശ്വരനായ അർനോൾട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യൺ ഉയർന്ന് 207.6 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഡിയോർ, ബൾഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉൽപ്പന്ന ബ്രാൻഡുകളുടെ പിന്നിലെ സ്ഥാപനമാണ് ലൂയിസ് വിറ്റൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർനോൾട്ടിന്റെ ആസ്തി ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ ആസ്തിയായ 204.7 ബില്യൺ ഡോളറിനെ മറികടന്നത്. മസ്കിന് ഏകദേശം 13 ശതമാനം നഷ്ടം വന്നതിന് പിന്നാലെയാണ് അർനോൾട്ടിന് ഈ പദവി കിട്ടുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ, കമ്പനിയുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 200 ബില്യൺ ഡോളർ കവിഞ്ഞത് . നേരത്തെ എലോൺ മസ്‌കും ജെഫ് ബെസോസും നേടിയ ഈ നാഴികക്കല്ല് നേടുന്ന മൂന്നാമത്തെ വ്യക്തിയായി അർനോൾട്ട് മാറി. പേരുകേട്ട ആഡംബര വസ്തുക്കളുടെ പിന്നിലുള്ള സ്ഥാപനമാണ് അർനോൾട്ടിന്റെ എൽവിഎംഎച്ച്. ആഡംബര വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, എൽവിഎംഎച്ച് ഓഹരികളുടെ മൂല്യം 30 ശതമാനം വർധിച്ചതിന് ശേഷം 2023-ൽ അർനോൾട്ടിന്റെ സമ്പത്തിൽ 39 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായി.