പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ രണ്ടാം വാരത്തിൽ ആരംഭിക്കുമെന്നും ക്രിസ്മസിന് മുമ്പായി സമാപിക്കുമെന്ന് സൂചന. ഡിസംബർ 3ന് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സെഷൻ ആരംഭിക്കും.
ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമാകുന്ന മൂന്ന് പ്രധാന ബില്ലുകൾ സെഷന്റെ പരിഗണനയ്ക്ക് എടുക്കാൻ സാധ്യതയുണ്ട്. ഹോം സ്റ്റാൻഡിംഗ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട മൂന്ന് റിപ്പോർട്ടുകൾ ഇതിനകം അംഗീകരിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ടാണ് പാർലമെന്റിന് മുൻപാകെയുള്ള മറ്റൊരു പ്രധാന ബിൽ. സിഇസിയുടെയും ഇസിയുടെയും പദവി കാബിനറ്റ് സെക്രട്ടറിയുടെ പദവിക്ക് തുല്യമാക്കാനുള്ള ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിച്ചിരുന്നു.പ്രതിപക്ഷത്തിന്റെയും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും പ്രതിഷേധം കാരണം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലും ഇത് പാസാക്കാൻ സർക്കാർ ശ്രമിച്ചില്ല.നിലവിൽ സുപ്രീം കോടതി ജഡ്ജിയുടെ പദവിയാണ് ഇവർക്കുള്ളത്.