ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ വമ്പന്‍ അട്ടിമറികളിലൊന്നില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു. മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 38 റണ്‍സിനായിരുന്നു നെതർലന്‍ഡ്സിന്‍റെ അതിശയ വിജയം.
ആദ്യം ബാറ്റു ചെയ്ത നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 207 റണ്‍സിലൊതുങ്ങി.സ്കോര്‍: നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ 245-8, ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് ഓള്‍ ഔട്ട്.
43 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.വാലറ്റത്ത് 40 റണ്‍സുമായി പൊരുതിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയുടെ നാണക്കേടിന്‍റെ ഭാരം കുറച്ചു.രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ ലോഗാന്‍ വാന്‍ബീക്കും പോള്‍ വാന്‍ മക്കീരനും റിയോലോഫ് വാന്‍ഡെര്‍ മെര്‍വും ബാസ് ഡി ലീഡും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ തോല്‍വിയാണിത്.