വിപുലമായ സൗകര്യങ്ങളുള്ള ബസിലാണ് മണിപ്പൂർ മുതൽ മുംബയ് വരെ നീളുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര. ഡ്രൈവർക്ക് എതിർവശത്തുള്ള മുൻസീറ്റിലാണ് രാഹുൽ ഇരിക്കുക. അഭിവാദ്യം ചെയ്യാനും സംസാരിക്കാനുമുള്ള സൗകര്യത്തിനാണിത്. പൊതുസമൂഹത്തിന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും ബസിൽ 12 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് റൂം ഉണ്ട്.
ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ ബസിന്റെ മുകൾ ഭാഗം സ്റ്റേജായി മാറ്റാനാകും. മാദ്ധ്യമ പ്രവർത്തകർ മുൻകൂട്ടി നിശ്ചയിച്ച ‘സ്റ്റോപ്പിൽ’ കാത്തു നിൽക്കണം. അവർക്ക് ലഭിച്ച പാസ് കാണിച്ച് ഉള്ളിൽ കയറി അഭിമുഖം നടത്തി അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം.ചിലയിടങ്ങളിൽ രാഹുൽ നടക്കും. ഗ്രാമങ്ങളിലും മറ്റും ആളുകളെ നേരിട്ടു കാണും. ചില പൊതു പരിപാടികളിൽ പ്രസംഗിക്കുകയും ചെയ്യും.