ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനാണ് സർ ജഗദീഷ് ചന്ദ്ര ബോസ് എന്ന ജെ. സി. ബോസ്. റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ സ്ഥാപകനാണ്. 1916 ൽ ‘സർ’ സ്ഥാനം ലഭിച്ച ബോസ് 1920-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയെയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിന്റെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ ഓർമദിനമാണ് നവംബർ – 23.
ഓർമയിലെ ഇന്ന് നവംബർ – 23: ജെ.സി. ബോസ്


Leave a comment
Leave a comment