രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനട പിന്നാലെ പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷ ചർച്ചയിൽ തർക്കം രൂക്ഷമായി. ഏറ്റവും അധികം വോട്ട് നേടി നിലവിൽ വൈസ് പ്രസിഡന്റായ അബിനെ അധ്യക്ഷൻ ആക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. മറുവിഭാഗമാകട്ടെ രാഹുൽ ഗാന്ധിക്ക് കത്തയച്ച് സോഷ്യൽ മീഡിയയിൽ പോരടിച്ച് സമയം കളയുന്നു.
ഇതിനിടയിൽ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഹണി ഭാസ്ക്കരനു നേരേ രൂക്ഷമായ സൈബര്‍ ആക്രമണം. ഹണി ഭാസ്കരന്റെ പരാതിയില്‍ ഒമ്പതു പേര്‍ക്കെതിരെ എഫ് ഐ ആര്. എന്നാൽ രാജിവയ്ക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറല്ലെന്ന് പറഞ്ഞതായും വിവരമുണ്ട്.