*മേഘവിസ്ഫോടനം ; ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തിൽ വ്യക്തത വരുത്താനാകാതെ ഉത്തരാഖണ്ഡ് സർക്കാർ.
*മദ്യം ഓഫ്‌ലൈന്‍ മതി ; നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ബവ്കോയ്ക്ക് സർക്കാർ നിര്‍ദേശം നൽകി.
*ബി ജെ പി യിൽ കെ സുരേന്ദ്രൻ പക്ഷത്തെ വെട്ടിയൊതുക്കുന്നു ; ബി ജെ പി യുടെ പോഷക സംഘടനകളിൽ പിടി മുറുക്കി എസ് സുരേഷ് – എം ടി രമേശ് പക്ഷങ്ങൾ.
*റഷ്യ – യുക്രെയ്ൻ സംഘർഷം ; യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
*ഇ പി ജയരാജനെതിരായ വൈദേകം വിഷയം പാർട്ടി സംസ്ഥാന സമിതിയിൽ വീണ്ടും പി ജയരാജൻ ഉന്നയിച്ചു.
*വാൽപ്പാറയിലെ എട്ടു വയസുകാരന്റെ മരണം ; ആക്രമിച്ചത് കരടിയെന്ന് വനം വകുപ്പ് കണ്ടെത്തൽ.
*ബന്ദിപ്പുരിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച സംഭവം ; വനമേഖലയില്‍ നിരോധനം മറികടന്നു വാഹനം നിര്‍ത്തിയതിന് നഞ്ചന്‍ഗോഡ് സ്വദേശി 25,000 രൂപ പിഴ ഒടുക്കണം. കേസെടുത്തത് കർണ്ണാടക വനംവകുപ്പ്.
*കോഴിക്കോട് സഹോദരിമാർ കൊല്ലപ്പെട്ട സംഭവം ; കാണാതായ സഹോദരൻ പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തി.
*തൃശൂരിലെ പാർലമെൻ്റ് മണ്ഡലത്തിലെ വ്യാജവോട്ട് വിവാദം ; സുരേഷ് ഗോപി രാജി വെക്കണം, ഇലക്ഷൻ കമ്മീഷൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി.
*ഫിലിം ചേംബറിന്റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് താൻ മത്സരിക്കാതിരിക്കാൻ നീക്കം നടക്കുന്നുവെന്ന് സജി നന്ത്യാട്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അനിൽ തോമസാണ് എല്ലാത്തിനും പിന്നിലെന്നും ആരോപണം. വിന്‍സിയുടെ പരാതി പുറത്തുവിട്ടത് അമ്മയിൽ നിന്ന് തനിക്ക് കിട്ടിയ പണിയെന്നും സജി നന്ത്യാട്ട്.
*നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരായ വഞ്ചനാ കേസിൽ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു.
*പാംപ്ലാനി അവസരവാദിയെന്ന പ്രസ്താവന ; ഗോവിന്ദൻ മാഷ് വീണ്ടുവിചാരമില്ലാതെ പറഞ്ഞത്, ബി ജെ പിനേതാക്കൾക്ക് നന്ദി പറഞ്ഞതിൽ തെറ്റില്ലെന്നും ഫാദർ ഫിലിപ്പ് കവിയിൽ.
*തൃശ്ശൂരിലെ വ്യാജവോട്ട് ആരോപണത്തിൽ മൗനം പാലിച്ച് സുരേഷ് ഗോപി.
*ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ് ; സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങൾ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് രാജീവ്.
*ജസ്റ്റിസ് യശ്വന്ത് വർമ്മക്ക് ഇമ്പീച്ച്മെൻ്റ് ; പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ചു.
*സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യക്കും ഇരട്ട വോട്ട് എന്ന് തെളിഞ്ഞു.
*വോട്ടർ പട്ടിക സ്വകാര്യമായി വെക്കാൻ പറ്റില്ലല്ലോ, പരാതിയുണ്ടെങ്കിൽ ജനങ്ങളോ രാഷ്ട്രീയ പ്രവർത്തകരോ പറയണമായിരുന്നു എന്ന് ബി ജെ പി നേതാവ് വി മുരളീധരൻ.
*കേരളത്തിലെ യുവജനങ്ങൾക്കിടയിൽ എച് ഐ വി ബാധ ആശങ്കാജനകമായി ഉയരുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.
*വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തു ; സുരേഷ് ഗോപിക്കെതിരെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കോൺൾസ് നേതാവ് ടി എൻ പ്രതാപൻ പരാതി നൽകി.
*ബി ജെ പിയെ ബിസിനസ് ജനതാ പാർട്ടി ആക്കി ; യുവമോർച്ച ഭാരവാഹി പ്രഖ്യാപനത്തിനു പിന്നാലെ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ബി ജെ പി പ്രവർത്തകർ.