ജമ്മുവിലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ലഷ്കറെ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാൻ വലിയ തോതിൽ വർധിപ്പിച്ചതായി റിപ്പോർട്ട്. ലാഹോറിലെ ഹാഫിസ് സയീദിന്റെ താമസസ്ഥലം നിരീക്ഷിക്കാൻ പ്രത്യേക ഡ്രോൺ സംവിധാനം സൈന്യം ഒരുക്കിയിട്ടുള്ളതായാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ സൈന്യം, ഐ എസ് ഐ, ലഷ്കറെ തയിബ എന്നീ സംഘടനകളുടെ സംയുക്ത സുരക്ഷാ വലയത്തിലാണ് ഹാഫിസ് സയീദ് എന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.