പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ എഴുത്തുകാരി അരുന്ധതി റോയിയെയും കശ്മീർ കേന്ദ്ര സർവകലാശാല മുൻ പ്രഫസർ ശൈഖ് ഷൗഖത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന.
2010ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്. ‘ആസാദി: ദ ഒൺളി വേ’ എന്ന പേരിൽ നടത്തിയ കൺവെൻഷനിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് സുശീൽ പണ്ഡിറ്റെന്ന വ്യക്തിയും, ‘റൂട്ട്സ് ഇൻ കാശ്മീർ’ എന്ന കശ്മീരി പണ്ഡിറ്റ് സംഘടനയും ഇവർക്കെതിരെ പരാതി നൽകിയിരുന്നു
