63-ാമത് സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് പ്രൗഢഗംഭീര തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വിശിഷ്ട വ്യക്തികളും ചേർന്ന് കൽ വിളക്കിൽ തിരിതെളിയിച്ചു. വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഘനൃത്തം ഉദ്ഘാടന സദസിന്റെ കണ്ണ് നനയിക്കുന്നതായി.
കലാമണ്ഡലത്തിലെയും, പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾ ഒരുക്കിയ നൃത്താവിഷ്കാരത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കലോത്സവ വേദികളിലെ പങ്കാളിത്തമാണ് വിജയത്തേക്കാൾ വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഒറ്റത്തവണ സ്കോളർഷിപ്പ് ആയിരത്തിൽ നിന്ന് 1500 ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു.
