തട്ടുകടയിൽ ഭക്ഷണം കഴിച്ചു , ഉടമയേയും ഭാര്യയേയും മർദിച്ച് പണവുമായി കടന്നു

At Malayalam
1 Min Read

തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേർ ചേർന്ന് കട അടിച്ചു പൊളിക്കുകയും കടയുടമയേയും ഭാര്യയേയും മർദിച്ച് കടയിലുണ്ടായിരുന്ന പതിനായിരം രൂപയുമായി കടന്നു കളഞ്ഞതായി പരാതി. ഇടുക്കി ജില്ലയിലെ കൂട്ടാറിലാണ് സംഭവം. മർദനമേറ്റ കടയുടമ നൗഷാദും ഭാര്യ റെജിനയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മദ്യപിച്ച് എത്തിയ രണ്ടു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് നൗഷാദ് പൊലിസിനോട് പറഞ്ഞത്.

കാറിലെത്തിയ രണ്ടു പേർ ഭക്ഷണം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. മദ്യപിച്ചു വന്ന ഇരുവരും ചോദിച്ചതെല്ലാം നൽകിയതായും നൗഷാദ് പറയുന്നു. എന്നാൽ യാതൊരു പ്രകോപനവും കൂടാതെയാണ് അവർ തന്നെ മർദിക്കാൻ തുടങ്ങിയത്. തടയാനെത്തിയ തൻ്റെ ഭാര്യയെ ചവിട്ടി നിലത്തിട്ടു. കടയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും എണ്ണയടക്കം കടയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം ഉണ്ടാക്കാൻ വച്ചിരുന്ന സാധനങ്ങളുമെല്ലാം വലിച്ചെറിയുകയും ഫർണിച്ചറുകൾ തകർക്കുകയും ചെയ്തു. കടയിൽ സൂക്ഷിച്ചിരുന്ന, സാധനങ്ങൾ വാങ്ങാൻ വച്ചിരുന്ന പതിനായിരത്തോളം രൂപയും എടുത്ത് കാറോടിച്ച് പോയതായും നൗഷാദ് പൊലിസിനോട് പറഞ്ഞു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment