പട്ടത്തും കരമനയിലും റെഡ് സിഗ്നലുകൾ ലംഘിക്കുന്നത് ദിവസം 500 പേരെന്ന്

At Malayalam
1 Min Read

തിരുവനന്തപുരം നഗരത്തിലെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള കരമന, പട്ടം ജംഗ്ഷനുകളിൽ ഒരു ദിവസം റെഡ് സിഗ്നലുകൾ നിയമവിരുദ്ധമായി മുറിച്ചു കടക്കുന്നവരുടെ എണ്ണം 500 ഓളം വരുമെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. സിഗ്നൽ ലൈറ്റുകൾ ലംഘിയ്ക്കുന്നതു മൂലമാണ് ലൈറ്റുകൾക്കു സമീപം കൂടുതലായി അപകടങ്ങൾ ഉണ്ടാകുന്നത്. മറ്റൊരു വിചിത്രമായ കാര്യം വെള്ളിയാഴ്ചകളിൽ റെഡ് സിഗ്നൽ ലൈറ്റ് ‘മൈൻ്റു’ ചെയ്യാത്തവരുടെ എണ്ണം 600 നടുത്ത് ഉണ്ടാകുന്നു എന്നുള്ളതാണ്.

വാഹനങ്ങൾ നിർത്തിയിടണം എന്ന സൂചന നൽകുന്നതാണ് റെഡ് ലൈറ്റുകൾ. ഇവ ഓണാകുന്നതോടെ ലംഘനം കൃത്യമായി കണ്ടു പിടിയ്ക്കുന്നതിനുള്ള എ ഐ ക്യാമറകളും പ്രവർത്തിച്ചു തുടങ്ങും. മുന്നിൽ മാർക്കു ചെയ്തിട്ടുള്ള സ്‌റ്റോപ് ലൈൻ ലംഘിച്ച് വാഹനങ്ങൾ മുന്നോട്ടു കയറിയാൽ ക്യാമറയിൽ അത് പതിയുകയും നിയമം ലംഘിച്ച വാഹനത്തിന് പിഴ നൽകുകയും ചെയ്യും. ഇതിനെ ആരെങ്കിലും ക്യാമറയുടെ തകരാറെന്നൊക്കെ വ്യാഖ്യാനിച്ചാൽ അത് തെറ്റിധാരണ മാത്രമാണ്. എത്ര വാഹനങ്ങൾ നിയമലംഘനം നടത്തിയാലും അവ കണ്ടു പിടിക്കാനാവുന്ന വിധമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. സീബ്രാ ക്രോസ് ലൈനിൽ വാഹനങ്ങൾ നിർത്തിയിട്ടാലും ലംഘകർക്ക് പിഴയുണ്ടാവും

Share This Article
Leave a comment