അയൽവാസികളുടെ മർദനമേറ്റ് ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ 42 കാരൻ മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ ജനീഷ് ആണ് മർദനമേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനീഷിൻ്റെ അയൽവാസികളായ ബിബിൻ, ബിബിൻ്റെ മാതാവായ എൽസമ്മ എന്നിവരെ പൊലിസ് തെരയുകയാണ്. സംഭവശേഷം ഇവർ ഒളിവിൽ പോയിരിക്കുകയാണ്.
മരിച്ച ജനീഷിൻ്റെ കുടുംബവും ബിബിൻ്റെ കുടുംബവും തമ്മിൽ ചില വിഷയങ്ങളിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു. ഇതിനിടെ ജനീഷ് , ബിബിൻ്റെ വീടുകയറി ആക്രമണം നടത്തിയതായി എൽസമ്മ പരാതിപ്പെട്ടതായും അറിയുന്നു. ഈ വൈരാഗ്യമാകാം ജനീഷിൻ്റെ കൊലപാതകത്തിൽ എത്തിയതെന്നാണ് പൊലിസ് അനുമാനിക്കുന്നത്.