ഓർമയിലെ ഇന്ന് :കാരൂർ നീലകണ്ഠപിള്ള

atmalayalam
1 Min Read
Karur Neelakanta Pillai

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ള 1898 ഫെബ്രുവരി 22ന് കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ പാലമ്പപടത്തില്‍ നീലകണ്ഠപ്പിള്ളയുടെയും കാരൂര്‍ വീട്ടില്‍ കുഞ്ഞീലിയമ്മയുടെയും മകനായി ജനിച്ചു. വെച്ചൂര്‍ സ്‌കൂളിലും ഏറ്റുമാനൂര്‍ സ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ഉടന്‍ അദ്ദേഹത്തിന് കടപ്പൂരുള്ള  സ്‌കൂളില്‍ ജോലികിട്ടി.പക്ഷേ അദ്ദേഹം ആ ജോലി വേണ്ടന്നു വച്ചു.     

വൈകാതെ തന്നെ അദ്ദേഹത്തിന് പോത്താനിക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകജോലി ലഭിച്ചു.വാധ്യാര്‍ കഥകള്‍ രചിക്കുന്നതിന് പ്രചോദകമായ ജീവിതം ഇവിടെ നിന്നാണ് അദ്ദേഹം ആരംഭിച്ചത്.തുടര്‍ന്ന് ഏറ്റുമാനൂര്‍,കാണക്കാരി,വെമ്പള്ളി,പേരൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു.     

     കാരൂരിന്റെ ബാലകഥകള്‍,മേല്‍വിലാസം,കൊച്ചനുജത്തി,ഇരുട്ടില്‍, തൂപ്പുകാരന്‍,ഗൃഹനായിക,പൂവന്‍പഴം,തേക്കുപാട്ട്, കഥയല്ല,സ്മാരകം,ഒരുപിടി മണ്ണ്,കരയിക്കുന്ന ചിരി,അമ്പലപ്പറമ്പില്‍,പിശാചിന്റെ കുപ്പായം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.1959-ല്‍ ‘ആനക്കാരന്‍’ എന്ന ബാലസാഹിത്യകൃതിക്കും1968-ല്‍ ‘മോതിരം’ എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.1975 സെപ്റ്റംബര്‍ 30-ന് അദ്ദേഹംഅന്തരിച്ചു.

Share This Article
Leave a comment