വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 30 മുതൽ ആഗസ്റ്റ് 5 വൈകുന്നേരം 5 മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അൻപത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അൻപത്തിരണ്ടായിരത്തി തൊള്ളായിരത്തി നാൽപത്തി രണ്ട് രൂപയാണ് (53,98,52,942 ). പോർട്ടൽ വഴിയും യു പി ഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സി എം ഡി ആർ എഫ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
സമാനതകളില്ലാത്ത ഈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ചു ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് പൊതുവിൽ ധാരണ. അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽ നൽകാൻ കഴിയുന്നവർക്ക് അങ്ങനെയാകാം. തവണകളായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകി പങ്കാളികളാകാം.
സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്പാർക്ക് മുഖേന തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ന് ലഭിച്ച സഹായങ്ങൾ
കെ എസ് എഫ് ഇ മാനേജുമെൻ്റും ജീവനക്കാരും ചേർന്ന് അഞ്ചു കോടി രൂപ.
സിപിഐ സംസ്ഥാന കൗൺസിലിന്റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന
സെക്രട്ടറി ബിനോയ് വിശ്വം എൽപിച്ചു.
കനറ ബാങ്ക് ഒരു കോടി രൂപ.
കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ രണ്ട് കോടി രൂപ.
കെ എഫ് സി മാനേജുമെൻ്റും ജീവനക്കാരും ചേർന്ന് 1.25 കോടി രൂപ.
എ ഐ എ ഡി എം കെ ഒരു കോടി രൂപ.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 25 ലക്ഷം രൂപ.
കേരള ഹൈഡൽ ടൂറിസം സെൻറർ 25 ലക്ഷം രൂപ.
കെ ജി ഒ എ സംസ്ഥാന കമ്മിറ്റി 10 വീടുകൾ നിർമ്മിച്ച് നൽകും.
ചലച്ചിത്ര താരം സൗബിൻ ഷാഹിർ 20 ലക്ഷം രൂപ.
കേരള എക്സ് സർവീസ് മെൻ ഡെവലപ്പ്മെൻറ് ആൻ്റ് റീ ഹാബിലിറ്റേഷൻ കോർപ്പറേഷൻ 15 ലക്ഷം രൂപ.
ചേർത്തല ആൻറണീസ് അക്കാദമി 10 ലക്ഷം രൂപ.
ഫ്ളോർ മിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപ.
ശ്രീ ദക്ഷ പ്രോപർട്ടി ഡവലപ്പേഴ്സ് ലിമിറ്റഡ് 10 ലക്ഷം രൂപ.
കേളി സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.
നവോദയ സാംസ്‌കാരിക വേദി, സൗദി അറേബ്യ 10 ലക്ഷം രൂപ.
കേരള സംസ്ഥാന പവർ ആൻ്റ് ഇൻഫ്രാ സ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് 15 ലക്ഷം രൂപ.
കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ.
മൂവാറ്റുപുഴ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ.
അനർട്ട് 10 ലക്ഷം രൂപ.
പി എം എസ് ഡെൻറൽ കോളേജ് 11 ലക്ഷം രൂപ.
നെടുമങ്ങാട് മുൻസിപ്പാലിറ്റി 10 ലക്ഷം രൂപ.
ലക്ഷദ്വീപിലെ അധ്യാപകർ 8 ലക്ഷം രൂപ.
ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു 14.5 ലക്ഷം രൂപ.
മുൻ മന്ത്രി ടി കെ ഹംസ രണ്ട് ലക്ഷം രൂപ.
അന്തരിച്ച നടൻ ഇന്നസെൻ്റിന്റെ ഭാര്യ ആലീസ് ഒരു ലക്ഷം രൂപ.
മുൻ എം എൽ എ പ്രകാശ് ബാബു ഒരു മാസത്തെ പെൻഷൻ 25,000 രൂപ.
മുൻ കെ പി സി സി പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ള 36,500 രൂപ.
മുൻ എം പി, എൻ എൻ കൃഷ്ണദാസ് ഒരു മാസത്തെ പെൻഷൻ 40,000 രൂപ.
രഞ്ജി ക്രിക്കറ്റ് താരം ഷോൺ റോജർ 62,000 രൂപ.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.
കെ എസ് ആർ ടി ഇ എ (സി ഐ ടി യു) 25 ലക്ഷം.
കണ്ണൂർ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കൽ ഗ്രാമപഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതം
മാർത്തോമ ചർച്ച് എജുക്കേഷൻ സൊസൈറ്റി – 10 ലക്ഷം രൂപ