കുത്തിവയ്പ്പിനെ തുടർന്ന് യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം

At Malayalam
1 Min Read

നെയ്യാറ്റിൻകര താലൂക്ക് ആശുപതിയിൽ വയറു വേദനയ്ക്ക് ചികിത്സക്കെത്തിയ യുവതി കുത്തിവയ്പിനെ തുടർന്ന് മരിച്ചതായി പരാതി. കാട്ടാക്കട സ്വദേശി കൃഷ്ണയാണ് മരിച്ചത്. 28 വയസായിരുന്നു കൃഷ്ണയ്ക്ക്. കുത്തിവയ്പ്പിനെ തുടർന്ന് ബോധരഹിതയായ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഇന്നു രാവിലെ മരിച്ചു.

ആസ്തമയും അലർജിയും യുവതിയ്ക്കുള്ളതായി ബന്ധുക്കൾ ഡോക്ടറോടു പറഞ്ഞിരുന്നതായി അറിയുന്നു. എന്നാൽ ചികിത്സിച്ച ഡോക്ടർ അതൊന്നും ശ്രദ്ധിക്കാതെയാണ് കുത്തിവയ്പ് എടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ആരോഗ്യ നില വളരെ മോശമായിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ ചികിത്സിച്ച നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.

Share This Article
Leave a comment