കോഴിക്കോട് ജില്ലയിൽ ഭീഷണിയായി വീണ്ടും അമീബിക് മസ്തിഷ്ക്ക ജ്വരം. പയ്യോളിയിലുള്ള പതിനാലുകാരനായ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടു മാസത്തിനിടെ നാലു കുട്ടികൾക്ക് അസുഖം ബാധിച്ചത് ഏറെ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പതിനാലുകാരൻ.
ഇതിനിടെ അമീബിക് മസ്തിഷ്ക്ക ജ്വരം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. കുട്ടികളെ ഈ അസുഖം പെട്ടന്ന് ബാധിക്കുന്നതിനാൽ മലിനമായ ജലാശയങ്ങളിൽ അവരിറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്ന് യോഗ ശേഷം മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള ജലാശയങ്ങൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവ നന്നായി ക്ലോറിനേറ്റു ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു