ഹോമിയോ ഡോക്ടർ മരിച്ചത് പേവിഷ ബാധയെന്നു സംശയം

At Malayalam
1 Min Read

പാലക്കാട് ഹോമിയോ ഡോക്ടറായ യുവതി മരിച്ചത് പേവിഷ ബാധ മൂലമാണെന്ന് സംശയം. കുമരംപുത്തൂർ സ്വദേശിയായ ഡോ. റംലത്തിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 41 വയസാണ് പ്രായം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വീട്ടിൽ വളർത്തിയിരുന്ന നായ ഇവരെ കടിച്ചതായി പറയുന്നു. പക്ഷേ പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വിസമ്മതിച്ചതായാണ് വിവരം.

ശാരീരികാസ്വസ്ഥകളെ തുടർന്ന് വീടിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസം മുമ്പ് ചികിത്സ തേടിയതായി പറയുന്നു. അസുഖം കുറയാത്തതിനാൽ അട്ടപ്പാടിയിലെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിലേക്കും പോയിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഇന്നു രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സക്കിടയിൽ യാത്ര ചെയ്യരുതെന്ന ഡോക്ടറുടെ നിർദേശം അവഗണിച്ചു കൊണ്ടാണ് ആശുപത്രിയിൽ നിന്നും ഇവർ വീട്ടിലേക്കു പോയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. മരണകാരണം പേ വിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും വിശദമായ റിപ്പോർട്ടു കിട്ടിയതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

- Advertisement -
Share This Article
Leave a comment