വിഴിഞ്ഞത്ത് ആദ്യ വാണിജ്യ കപ്പൽ സെപ്റ്റംബറിൽ

At Malayalam
1 Min Read

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ആദ്യഘട്ട ബ്രേക്ക്‌വാട്ടര്‍ (പുലിമുട്ട്) നിര്‍മാണം പൂര്‍ണമായി. ചൈനയില്‍നിന്നുള്ള 32 ക്രെയിനുകളില്‍ 31 എണ്ണവും എത്തി. ജൂണ്‍ അവസാനത്തോടെ ട്രയല്‍റണ്‍ നടത്തും. ആദ്യ വാണിജ്യ കപ്പല്‍ സെപ്റ്റംബറില്‍ തുറമുഖത്ത് എത്തുമെന്നാണു കരുതുന്നത്.

പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി നേടുന്നതിന്റെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജൂണ്‍ 19-ന് വിഴിഞ്ഞത്ത് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ച് പൊതുജനാഭിപ്രായം തേടും. മലിനീകരണം സംബന്ധിച്ചും മണ്ണ്, ശബ്ദം, വെള്ളം എന്നിവ ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചു നാട്ടുകാര്‍ക്ക് അഭിപ്രായം രേഖാമൂലം അറിയിക്കാം. കരാര്‍ പ്രകാരം ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 700 കോടി രൂപയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു നല്‍കിയിരിക്കുന്നത്.

Share This Article
Leave a comment