വരാനിരിക്കുന്ന ട്വൻ്റി – ട്വൻ്റി ലോകകപ്പ് മത്സരങ്ങളിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് ഇന്ത്യക്ക് ഗുണകരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു . കേവലം 40 പന്തിൽ 100 തികയ്ക്കാൻ ശേഷിയുള്ള കളിക്കാരനാണ് കോഹ്ലി എന്നും , ഇത് തൻ്റെ മാത്രം അഭിപ്രായമാണന്നും തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ ടീമാണന്നും ഗാംഗുലി കൂട്ടിച്ചേർത്തു . അനുഭവസമ്പത്തുള്ള കളിക്കാരും യുവതാരങ്ങളും ചേർന്ന സന്തുലിത ടീമിനെ വേണം ഇന്ത്യ കളത്തിലിറക്കേണ്ടതന്നും ഗാംഗുലി പറഞ്ഞു.
ഒന്നോ രണ്ടോ കളികളിലെ പ്രകടനം വിലയിരുത്തി ഒരു കളിക്കാരൻ്റെ ശേഷി വിലയിരുത്തരുതെന്നും യശസ്വി ജയ്സ്വ്വാളിനെ പോലുള്ള കളിക്കാർ ടീമിൽ ആവശ്യമാണന്നും സൗരവ് പ്രതികരിച്ചു . പ്രായമൊന്നും നല്ല ക്രിക്കറ്റിനു തടസമല്ലെന്നും 41 കഴിഞ്ഞ ആൻ ഡേഴ്സൺ ടെസ്റ്റ് മത്സരങ്ങളിൽ ദിവസം 30 ഓവർ ബൗൾ ചെയ്യുന്നതും 42 കഴിഞ്ഞ ധോനി രണ്ട് ഓവറിൽ നാലു സിക്സർ പറത്തുന്നതും കാണുന്നില്ലേയെന്നും സൗരവ് ഗാംഗുലി ചോദിച്ചു.