മലേഗാവ് സ്ഫോടന കേസില്‍ ഏഴു പ്രതികളെയും വെറുതെവിട്ടു . ബി ജെ പി നേതാവ് പ്രഗ്യാസിങ് താക്കൂർ ഉൾപ്പെടെയുള്ള പ്രതികളെയാണ് വെറുതെവിട്ടിരിക്കുന്നത്. മുംബൈയിലെ പ്രത്യേക എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണ ഏജന്‍സി പൂര്‍ണമായും കേസന്വേഷണത്തിൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
2008 സെപ്തംബര്‍ 29 ന് നാസിക് ജില്ലയിലെ മലേഗാവിൽ ഒരു മുസ്ലിംപള്ളിക്കടുത്ത് മോട്ടോർ സൈക്കിളിൽ കെട്ടിവച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011 ലാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.
