യു ഡി എഫ് പ്രവേശനത്തിന് നാലു മാസം മുമ്പ് കത്ത് നൽകിയിരുന്നു. യു ഡി എഫ് പ്രവേശനം സംബന്ധിച്ച് വി ഡി സതീശനുമായി മെയ് 15 നു ചർച്ച നടത്തിയിരുന്നതായും പി വി അൻവർ.
മുസ്ലീം ലീഗ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചു എന്നിട്ടും കോൺഗ്രസ് തന്നെ അവഗണിച്ച് ദയാവധത്തിന് വിട്ടുകൊടുത്തു. കാലു പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്. യു ഡി എഫ് പ്രവേശനത്തിന് ശ്രമം തുടരും. ഇനി പ്രതീക്ഷ കെ സി വേണുഗോപാലിലെന്നും അൻവർ പറയുന്നു.