തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദിച്
മുഖത്ത് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകും. അഭിഭാഷക ആശുപത്രിയില്‍ ചികില്‍സയിലാണ്.
എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദ്ദിക്കുക, ശേഷം മാപ്പു പറയുക എന്നതാണ് എല്ലായ്‌പ്പോഴും സീനിയർ അഭിഭാഷകന്‍ ചെയ്യുന്നത് എന്ന് അഭിഭാഷക പറയുന്നു. ദേഷ്യം വന്നാല്‍ ഫയലുകള്‍ മുഖത്തേക്കു വലിച്ചെറിയുകയും ഇത്തരത്തിലുള്ള പെരുമാറ്റം മറ്റുള്ളവരോടും കാണിക്കാറുണ്ടെന്നും അവര്‍ പറയുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തും അഭിഭാഷകന്‍ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി കൂട്ടിചേര്‍ത്തു. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിലും ബാര്‍ അസോസിയേഷനിലും പൊലിസിലും പരാതി നല്‍കാനാണ് തീരുമാനം എന്നും അവര്‍ പറഞ്ഞു.
