പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
24 മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയ്ക്കാൻ ഇന്ത്യയ്ക്ക് വെറും 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായാണ് പകിസ്ഥാനം ഇത്തരത്തിൽ വമ്പൻ തിരിച്ചടി നൽകിയത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ജെയ്‌ഷെ – ഇ – മുഹമ്മദും ലഷ്‌കർ – ഇ – തൊയ്ബയും സ്ഥിരമായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് സൈന്യം ഇന്നലെ ഒറ്റ രാത്രി കൊണ്ട് തരിപ്പണമാക്കിയത്.